ഹാരി കെയ്‌നിനെ വിട്ടുതരമെങ്കിൽ 100 മില്യൺ പൗണ്ട് വേണമെന്ന് ടോട്ടെൻഹാം
അടുത്ത സമ്മറിൽ ടോട്ടൻഹാം ഹോട്‌സ്‌പർ താരം ഹാരി കെയ്‌നെ സ്വന്തമാക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 100 മില്യൺ പൗണ്ട് നൽകണമെന്ന് ക്ലബ്ബ്.
2024-ൽ ടോട്ടൻഹാമുമായുള്ള കരാർ അവസാനിക്കുന്നതിനാൽ കെയ്‌നുമായി കരാറിലേൽപ്പെടാൻ നിലവിൽ റെഡ് ഡെവിൾസാണ് മുൻനിരയിലുള്ളത്. എന്നാൽ അവർക്ക് ലക്ഷ്യം നേടണമെങ്കിൽ ഒറ്റ പേയ്‌മെന്റിൽ 100 മില്യൺ പൗണ്ട് (122 മില്യൺ ഡോളർ) നൽകണം എന്നാണ് ടോട്ടെൻഹാമിന്റെ നിബന്ധന.
തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറെ നേരിട്ട് എതിരാളിക്ക് വിൽക്കാൻ ടോട്ടൻഹാമിന് താൽപ്പര്യമില്ലെന്നും നിലവിലെ സീസണിന്റെ അവസാനത്തിൽ ഒരു പുതിയ കരാർ ഒപ്പിടാൻ അദ്ദേഹത്തെ പ്രേരിപ്പിക്കാനും ശ്രമിക്കുകയാണെന്നാണുമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 29-കാരന് ബയേൺ മ്യൂണിക്കിൽ നിന്നും റയൽ മാഡ്രിഡിനിലും താൽപ്പര്യമുണ്ട്, എന്നാൽ അലൻ ഷിയററുടെ 260 പ്രീമിയർ ലീഗ് ഗോളുകളുടെ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നതിനാൽ പ്രീമിയർ ലീഗിൽ തുടരുക എന്നതാണ് അദ്ദേഹത്തിന്റെ മുൻഗണന.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ ഒരു ഒമ്പതാം നമ്പർ താരത്തെ ഒപ്പിടാൻ താൽപ്പര്യപ്പെടുന്നു, അവർക്ക് കെയ്നെ റിക്രൂട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നാപ്പോളി താരം വിക്ടർ ഒസിംഹെനും RB സാൽസ്ബർഗ് യുവതാരം ബെഞ്ചമിൻ സെസ്കോയും അവരുടെ ഷോർട്ട്‌ലിസ്റ്റിൽ ഉണ്ട്.