കേരളാ സൂപ്പർലീഗ് ലോഗോ മുഖ്യമന്ത്രി ലോഞ്ച് ചെയ്തു
കേരളാ സൂപ്പർലീഗിന്റെ ലോഞ്ച് തലസ്ഥാനത്ത് നട ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാതൃകയിലാണ് കേരളാ സൂപ്പർ ലീഗ് വരുന്നത്. കേരളത്തിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂർണമെന്റാണ് ഇത് എന്ന് ഐം.എം വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിന്നുമായി എട്ട് പ്രൊഫഷണൽ ടീമുകളാണ് KSL ൽ പങ്കെടുക്കുക. നവംബറിൽ ആരംഭിക്കുന്ന ടൂർണമെന്റ് 90 ദിവസം നീണ്ടു നിൽക്കും.
കേരള സൂപ്പർലീഗ് കേരളത്തിന്റെ ടോപ്പ് ഡിവിഷനായി മാറും, നിലവിൽ ദേശീയ-അന്തർ ദേശീയ സ്പോർൺസർഷിപ്പുകളും നിരവധി വിദേശ താരങ്ങളും ലീഗിൽ ഉണ്ടാകും. ടൂർണമെന്റ് AIFF/KFA എന്നിവർ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും മാത്യൂ ജോസഫ് പറഞ്ഞു.
കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരംമലപ്പുറത്ത് നിന്ന് രണ്ട് ടീമുകളുമാണ് പങ്കെടുക്കുക.
താഴെ പറയുന്ന സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും
മഞ്ചേരി ഫുട്ബോൾ സ്റ്റേഡിയം |
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം |
കൊച്ചി ജെഎൽഎൻ സ്റ്റേഡിയം |
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം |
Rosheda Sistere